Posts

Showing posts from August, 2021

ചട്ടമ്പിസ്വാമികള്‍ - 168-ാം ജയന്തി ആഘോഷം

Image
  അഹിംസ ഒരു ധര്‍മ്മമായി കരുതിയ ശ്രീബുദ്ധനുശേഷം സ്വന്തം ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും അഹിംസയുടെ മഹത്വത്തെ മറ്റുള്ളവരുടെ ഇടയില്‍ പ്രചരിപ്പിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു ശ്രീ.ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരം നഗരത്തിലുള്ള കണ്ണമ്മൂലയില്‍ 1853 ആഗസ്റ്റ് 25നാണ് സ്വാമികള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തിലെ പേര് അയ്യപ്പന്‍ എന്നായിരുന്നു. കുഞ്ഞന്‍ എന്നായിരുന്നു ഓമനപ്പേര്. അദ്ദേഹത്തിന്റെ ബാല്യകാലം വളരെ യാതനാപൂര്‍ണമായിരുന്നു. ഒരു ദരിദ്രനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കുഞ്ഞനു വേണ്ടവിധത്തില്‍ വിദ്യാഭ്യാസം ചെയ്യാനോ നല്ല ആഹാരം, വസ്ത്രം ഇവയൊക്കെ അനുഭവിക്കാനോ യോഗമുണ്‍ായിരുന്നില്ല. മഹാഭാരതത്തിലെ ഏകലവ്യനു ലഭിച്ച വിദ്യപോലെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. ഹസ്തിനപുരിയില്‍ കൗരവപാണ്ഡവന്മാരെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ദ്രോണാചാര്യരായിരുന്നു. അവിടെ വനരാജാവിന്റെ മകനായിരുന്ന ഏകലവ്യന്‍ ദ്രോണാചാര്യരെ സമീപിച്ച് തന്നെയും വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, നീചകുലത്തില്‍ ജനിച്ചുപോയി എന്‌ന കാരണം കൊണ്ട്‌ ദ്രോണര്‍ ഏകലവ്യനെ ശിഷ്യനാക്കിയില്ല. നിരാശനാവാതെ ...

അനശ്വരനായ മഹാത്മാ അയ്യങ്കാളി- പ്രൊഫ.എന്‍.രാധാകൃഷ്ണന്‍

Image
  കേരളം ജന്മം നല്‍കിയ ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നവോത്ഥാന നായകന്മാരുടേയും മുന്‍പന്തിയില്‍ ഉള്ളവരാണ് ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും.  ഇവര്‍ രണ്ടുപേരോടും വലിയ ആദരവും ബഹുമാനവും ഗാന്ധിജി നിലനിര്‍ത്തിയിരുന്നു.  ഗാന്ധിജി അയ്യങ്കാളിയെ പുലയമഹാരാജാവെന്ന് വിശേഷിപ്പിച്ചിരുന്നു.  സമൂഹത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച് ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ച് എടുക്കുന്നതിന് വേണ്ടിയുള്ള അയ്യങ്കാളിയുടെ പോരാട്ടത്തോട് ഗാന്ധിക്ക് ഏറെ മതിപ്പുണ്ടായിരുന്നു.  സംഘടിക്കുക, ശക്തി പ്രകടിപ്പിക്കുക, വിദ്യാഭ്യാസം നേടുക, ഭീഷണികള്‍ക്ക് വശംവദരാകാതിരിക്കുക, ധൈര്യശാലികള്‍ ആകുക, എന്നീ ഉദ്‌ബോധനങ്ങള്‍ വഴി പുലയ സമൂഹത്തിന്റെ യജമാനനായി നേതൃത്വത്തിലേയ്ക്ക് കുതിച്ചുകയറിയ ആ ധീര യോദ്ധാവിന്റെ ഖ്യാതി ഗാന്ധിജിയെ വളരെ ആകര്‍ഷിച്ചിരുന്നു. ആറടിയോളം പൊക്കം, നീണ്ട ബാഹുക്കള്‍, കാല്‍മുട്ടിനു കീഴെവരെ നീണ്ടുകിടക്കുന്ന കറുത്ത ഗൗണും കിന്നരിവെച്ച വെളുത്ത തലപ്പാവും ചന്ദനക്കുറിയും അതിനുള്ളില്‍ സിന്ദൂരപൊട്ടും.  ഏഴഴകുളള ചുവന്ന കടുക്കനിട്ട്, പൗരുഷം തുടിക്കുന്ന...

സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുളള അക്രമങ്ങള്‍ക്കെതിരെയും സമൂഹ പ്രതിജ്ഞ

Image
  തിരുവനന്തപുരം : കേരള ഗാന്ധി സ്മാരക നിധി ജനജാഗ്രത സമിതി ക്വിറ്റ് ഇന്ത്യാ ദിനമായ  ആഗസ്റ്റ് 9 മുതല്‍ സ്വാതന്ത്ര്യദിനം വരെ സംസ്ഥാനമൊട്ടാകെ നടത്തുന്ന വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.  തുടര്‍ന്ന് യുവതീയുവാക്കളും മുതിര്‍ന്നവരും സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ സമൂഹ പ്രതിജ്ഞയെടുത്തു. സമൂഹത്തില്‍ സ്ത്രീകള്‍ പിന്നോക്കം നില്‍ക്കുന്ന കാലം കഴിഞ്ഞുവെന്നും അവര്‍ മുന്നില്‍ നിന്ന് നയിക്കുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ കേരള സമൂഹത്തിന് നാണക്കേടാണെന്നും മേയര്‍ പറഞ്ഞു. ഇൗ ദുരാചാരത്തിനെതിരെ യുവതീയുവാക്കള്‍ മുന്നോട്ട് വരണം. ഇത്തരത്തിലുളള ബോധവത്കരണ പരിപാടികള്‍ സമൂഹത്തില്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മേയര്‍ ആര്യരാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.  ചടങ്ങില്‍ മുന്‍പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ അധ്യക്ഷനായിരുന്നു. സ്ത്രീധനം കൊടുത്ത് വിവാഹം കഴിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ വില്പനചരക്കല്ലെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കണമെന്നും. അവരുടെ വ്യക്തിത്വത്തിനും ആത്...